2015, ഡിസംബർ 7, തിങ്കളാഴ്‌ച

റഫ്ലെഷ്യ അര്‍നോള്‍ഡി - സസ്യലോകത്തെ ഭീമന്‍ പുഷ്പം.

റഫ്ലെഷ്യ അര്‍നോള്‍ഡി  - സസ്യലോകത്തെ  ഭീമന്‍ പുഷ്പം.
--------------------------------------------------------------------------------------------


സസ്യലോകത്തിലെ ഏറ്റവും വലിയ ഏകപുഷ്പമാണ് റഫ്ളെഷ്യ വര്‍ഗത്തില്‍ പെടുന്ന റെഫ്ളെഷ്യ അര്നോലടി.  അസഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ഈ പുഷ്പം കോര്‍പ്സ് ഫ്ലവര്‍ (corpse flower) എന്ന അപരനാമത്തിലും അറിയപ്പെടുന്നു.  - Amorphophallus Titanum എന്ന പുഷ്പതിനും ഈ വിളിപ്പേരുണ്ട്-.  മാംസം ചീഞ്ഞളിയുന്നതിന്റെ ഗന്ധമാണ് ഈ പുഷ്പത്തിനു. ബോര്‍ണിയോ, (മലേഷ്യ, ബ്രുണയ്, ഇന്തോനേഷ്യ എന്നിവ ഉള്‍പെടുന്ന ഭാഗം) സുമാത്ര മഴക്കാടുകൾ എന്നിവയാണ് ഈ പുഷ്പത്തിന്റെ ജൻമദേശം. ഇന്തോനെഷ്യയുടെ 3  ദേശീയ പുഷ്പങ്ങളില്‍ ഒന്നാണ് റഫ്ളെഷ്യ അര്നോല്ടി.



ചരിത്രം
--------------

ഫ്രഞ്ച് ഗവേഷകനായ ടെഡ് പാര്‍ക്ക്‌ ആണ് ഈ പുഷ്പത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുരംലോകതിനുമുന്പില്‍ എത്തിച്ചത്. ഇദ്ദേഹം അംഗമായ French scientific expedition to  asia and pacific സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആണ് ടെഡ് പാര്‍ക്ക്‌ ജാവയില്‍ എത്തുന്നത്. ഇതിനുവേണ്ടി അദ്ദേഹം 3 വര്‍ഷങ്ങള്‍ അവിടെ ചിലവഴിച്ചു. അങ്ങനെ 1797 ഇല്‍ അദ്ദേഹം ജാവയിലെ മഴക്കാടുകളില്‍ നിന്നും ലോകത്തെ ഏറ്റവും വലിയ പുഷ്പം കണ്ടുപിടിച്ചു. തുടര്‍ന്ന് ഇതിനെപറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ രേഗകലുമായി ഫ്രാന്‍സിനു കപ്പല്‍ കയറിയ ടെഡ് പാര്‍ക്കിനെയും സംഘത്തെയും കപ്പല്‍ സഹിതം ബ്രിട്ടീഷ്‌ നാവികസേന പിടിച്ചടക്കുകയുണ്ടായി. തുടര്‍ന്ന് ഈ രേഖകള്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ സൈന്യം അവ ഒക്കെയും കൈവശം വച്ച്. ടെഡ് പാര്‍ക്കിന്റെ ജീവിതകാലത്ത് ഈ രേഖകള്‍ വെളിച്ചം കണ്ടില്ല. പിന്നീട് 1954 ഇല്‍ ഈ രേഖകള്‍ കണ്ടെടുക്കുകയും ലണ്ടനിലെ National history meusium ലേക്ക് മാറ്റുകയും ഉണ്ടായി.



എന്നാല്‍ ഇതിനു വര്‍ഷങ്ങള്‍ക്ക് ശേഷം 1818 ഇല്‍  റഫ്ലെഷ്യ കുടുംബത്തില്‍ പെട്ട,  ഒരു പുഷ്പം സുമാത്രന്‍ മഴാക്കാടുകളില്‍ നിന്നും ബ്രിട്ടീഷ്‌ ഗവേഷകരായ Sir Thomas stamford Bingley Rafles, (ഇദ്ദേഹമാണ് മോഡേണ്‍ സിന്ഗപുരിന്റെ സ്ഥാപകന്‍.) Joseph Arnold എന്നിവര്‍  കണ്ടെത്തി. തുടര്‍ന്ന് ഈ വിവരങ്ങള്‍ അവര്‍ ബ്രിടനില്‍ എത്തിക്കുകയും പുഷ്പം ബ്രിട്ടീഷ്‌ മുസിയത്തില്‍ പ്രഥര്‍ശനത്ത്തിനു  വയ്ക്കുകയും ചെയ്തു. Rafles ന്റെയും Joseph Arnold ന്റെയും  ബഹുമാനാര്‍ത്ഥം അങ്ങനെ പുഷ്പത്തിന് രഫ്ലെഷ്യ അര്നോലടി എന്ന് നാമകരണവും നടത്തി.

ഘടന
----------

പൂര്നവലര്ച്ചയെതിയ പുഷ്പത്തിന് എതാണ്ട് 1 മീടര്‍ വ്യാസവും  11 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഇലയോ തണ്ടോ വേറൊ ഒന്നും തന്നെ ഈ ചെടിക്കും പുഷ്പതിനും കാണാറില്ല. മറ്റ് സസ്യങ്ങളില്‍ നിന്നും മറ്റും പോഷകങ്ങള്‍ സ്വീകരിക്കുന്ന പരസൈറ്റ് ഇനത്തില്‍ പെട്ട സസ്യമാണ് ഇത്. ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറത്തിലാണ് ഈ പുഷ്പം കാണപെടുന്നത്. മാംസം ജീര്നിച്ചതിന്റെ അസഹ്യമായ ഗന്ധവും ഇതിനെ മറ്റ് പുഷ്പങ്ങളില്‍ നിന്നും വേറിട്ട നിര്ത്തുന്നു.



പ്രത്യുല്പാദനം
-----------------------

വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു പുഷ്പമാണ്‌ ഇത്. സുമാത്രന്‍ മഴക്കാടുകളില്‍ പോലും വളരെ വിരളമായെ ഇത് കണ്ടുപിടിക്കാന്‍ സാധിക്കു. ചെറിയ മൊട്ടില്‍ നിന്നും ഈ പുഷ്പം പൂര്‍ണ വളര്‍ച്ച എത്താന്‍  6  മാസം എടുക്കും. അതിനുശേഷം ദിവസങ്ങള്‍ക്കകം തന്നെ ഇത് നശിക്കുന്നു. യുനിസെക്ഷ്വല് സ്വഭാവം പ്രകടിപിക്കുന്ന ഇതില്‍ പരാഗണം നടക്കല്‍ വളരെ വിരളമാണ്. പരാഗണം നടക്കണമെങ്കില്‍ ഒരേ ഷഡ്പദം തന്നെ ആണ്‍ പൂവും പെണ്പൂവും സന്ദര്‍ശിക്കണം. രൂക്ഷമായ ഗന്ധവും കടുത്ത നിറവും ഉള്ളതുകൊണ്ട്  ചില ഷഡ്പദങ്ങള്‍ ഇവ തേടി എത്താറുണ്ട്.
ലോകത്തൊട്ടാകെ ആകെ എത്ര പുഷ്പങ്ങള്‍  ഉണ്ട് എന്നത് ഇപ്പോള്‍ അജ്ഞാതമാണ്. എങ്കിലും സുമാത്രന്‍ മഴാക്കാടുകളില്‍ ഒക്കെ ഇതിന്റെ എണ്ണം ചുരുങ്ങി വരികയാണ്‌. ചില ഗവേഷകര്‍ ഈ പുഷ്പം കൃത്രിമമായി പുഷ്പിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയതിലെതുകയുണ്ടായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ